SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.40 AM IST

വി ഐ പിയെ കിട്ടി ഇനി മാഡം ? മാഡം സിനിമാ മേഖലയിലുള്ള ആളാണെന്ന് സൂചന, ഒരു സ്ത്രീയ്ക്ക് വേണ്ടിയാണ് താൻ ശിക്ഷിക്കപ്പെട്ടതെന്ന ദിലീപിന്റെ വാക്കുകളിൽ പിടിച്ച് ക്രൈം ബ്രാഞ്ച്

dileep-

കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയ അജ്ഞാതനായ 'വി.ഐ.പി' ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽട്രാവൽസ് ഉടമയുമായ ശരത് ജി. നായരാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാമ്പിളിൽ പരാമർശിക്കുന്ന സ്ത്രീയെ കണ്ടെത്താൻ കരുക്കൾ നീക്കി ക്രൈം ബ്രാഞ്ച്.

ഒരു സ്ത്രീയാണ് കേസിൽ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്നും, താൻ ശിക്ഷിക്കപ്പെട്ടെന്നുമുള്ള നടൻ ദിലീപിന്റെ ശബ്ദമാണ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയത്. ടാബിൽ റെക്കാർഡ് ചെയ്ത സംഭാഷണത്തിലുള്ള സ്ത്രീ ആരെന്ന് കണ്ടെത്തുകയാണ് അടുത്ത വെല്ലുവിളി. മാഡം സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്ന് ഒന്നാം പ്രതി പൾസർ സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്ന് പിന്നീട് തിരുത്തിപ്പറയുകയും ചെയ്തു. ആ മാഡവും ദിലീപ് പരാമർശിച്ച സ്ത്രീയും ഒന്നാണോയെന്നാണ് അന്വേഷിക്കുന്നത്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെ ഗൂഢാലോചനയ്ക്കിടെയാണ് സ്ത്രീയുടെ വിഷയം സംസാരമായത്. മാഡത്തെക്കുറിച്ച് സുനി നേരത്തെ വെളിപ്പെടുത്തിയെങ്കിലും തുടരന്വേഷണമുണ്ടായില്ല.

ശരത്ത് ഊട്ടിയിലെന്ന് സംശയം

ഒളിവിൽ പോയ ശരത്തിനെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണ്. ഊട്ടിയിൽ റിസോർട്ടുള്ള ശരത് അവിടേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, മെമ്മറി കാർഡ്, ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകൾ, സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചന നടക്കുമ്പോൾ ദിലീപിന്റെ വീട്ടിൽ ശരത്ത് ഉണ്ടായിരുന്നതിന് ഒന്നിലധികം തെളിവും സാക്ഷിമൊഴികളും അന്വേഷണസംഘത്തിനു ലഭിച്ചു. കേസിൽ ദിലീപിലേക്ക് അന്വേഷണം നീണ്ട നാളുകളിൽ ഏറ്റവുമധികം ബന്ധപ്പെട്ട സുഹൃത്ത് ശരത്താണ്. തുടരന്വേഷണ റിപ്പോർട്ട് നാളെ വിചാരണ കോടതിയിൽ സമർപ്പിക്കും.

ഇക്കയും വി.ഐ.പിയും ഒന്ന്
ശരത് തന്നെയാണ് 'ഇക്ക'യെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ആലുവയിലെ ഒരു നേതാവിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമാണ് ശരത്. നേതാവിന്റെ സംസാര രീതിയും പെരുമാറ്റവും ഇയാളും പിന്തുടർന്നിരുന്നു. നേതാവിനൊപ്പം കണ്ടിരുന്ന ശരത്തിനെ ആളുകൾ മുസ്ലീമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളിൽ ഇക്കയെന്നും ശരത്ത് അങ്കിളെന്നും പറയുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DILEEP, ACTRESS, ACTRESS ATTACKING CASE, ACTOR DILEEP, POLICE INVESTIGATION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.