കൊച്ചി: ഗുണ്ടാസംഘങ്ങളെയും ഭീകരവാദികളെയും അമർച്ച ചെയ്യാൻ പൊലീസ് തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭീകരവാദ, ലഹരി, ഗുണ്ടാ, മാഫിയ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. അഭ്യന്തര വകുപ്പിന് നാഥനില്ല. പൊലീസിന്റെ ആധുനികവത്കരണത്തിനും സായുധീകരണത്തിനും കേന്ദ്രം 2000 കോടി രൂപയാണ് അനുവദിച്ചത്. എന്നിട്ടും സാമൂഹ്യ വിരുദ്ധരെ നേരിടാൻ കഴിയാത്തത് ദുരൂഹമാണ് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി.എം. വേലായുധൻ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, രേണു സുരേഷ്, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, മേഖല ജനറൽ സെക്രട്ടറി വി.എൻ. വിജയൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |