വെഞ്ഞാറമൂട്: വേനൽ കഠിനമായതോടെ നാട്ടിൽ തീപിടിത്ത ഭീതിയും വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് പ്രദേശത്ത് നിരവധി സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറയിൽ മൂന്ന് ദിവസങ്ങളിലായി തീ പിടിത്തമുണ്ടാവുകയും ഏക്കർ കണക്കിന് കുറ്റിക്കാട് നശിക്കുകയും ചെയ്തു. കൂടാതെ നിരവധി റബർ പുരയിടങ്ങളിലും തീ പിടിത്തമുണ്ടായി. ഇക്കൊല്ലവും വേനൽ കടുക്കുമ്പോൾ ഫയർഫോഴ്സ് അധികൃതർ ആശങ്കയിലാണ്.
തീ പിടിത്തങ്ങൾക്കൊക്കെ കാരണം മനുഷ്യന്റെ അശ്രദ്ധയാണെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നത്. അശ്രദ്ധമായി വലിച്ചെറിയുന്ന ബീഡിക്കുറ്റിയിൽ നിന്നോ, തീപ്പെട്ടിക്കൊള്ളിയിൽ നിന്നോ ആണ് തീ പടരുകയും ഏക്കറുകണക്കിന് പുരയിടം കത്തി നശിക്കുകയും ചെയ്യുന്നത്. വൃക്ഷങ്ങൾ ഇലപൊഴിക്കുന്ന സീസണായതോടെ എല്ലാവരും കരിയില കത്തിക്കുന്നത് പതിവാക്കുകയും പ്രദേശത്തെ പ്രധാന കൃഷി റബർ ആയതിനാൽ കരിയില കത്തി റബർ പുരയിടത്തിലേക്ക് കയറുകയും കാട്ടുതീപോലെ പടരുകയുമാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |