പത്തനംതിട്ട : ജില്ലയിൽ ചൂടേറിവരികയാണ്. താപനില 33 ഡിഗ്രി പിന്നിട്ടു. ടാർ റോഡിലൂടെയുള്ള യാത്ര ആരെയും ചൂടാക്കും. ഇൗ അന്തരീക്ഷത്തിൽ ആശ്വാസമാകുകയാണ് വഴിയോരങ്ങളിലെ ഇളനീർ കച്ചവടക്കാർ. ബസ് സ്റ്റോപ്പുകളിലും ജില്ലയിലെ പ്രധാനപാതകളിലും കച്ചവടക്കാർ നിരവധിയുണ്ട്. റാന്നി, ചിറ്റാർ ഭാഗങ്ങളിൽ നിന്ന് എത്തുന്ന കരിക്കിൻക്കുലകളാണ് നാടിന് ആശ്വാസമാകുന്നത്. പാലക്കാട് നിന്നും തമിഴ്നാട്ടിൽ നിന്നും ജില്ലയിൽ കരിക്ക് എത്തുന്നുണ്ട്. 30 രൂപമുതൽ കരിക്ക് ലഭിക്കും.
ഗർഭിണികൾക്കും കുട്ടികൾക്കുമടക്കം ചൂടുകാലത്ത് ഇളനീർ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മറ്റുമായങ്ങൾ ഒന്നും കലരാത്തതിനാൽ വിശ്വസിച്ചു കുടിക്കാമെന്ന പാനീയമെന്ന നിലയിൽ കരിക്കിൻ വെള്ളത്തിന് ആവശ്യക്കാരും ഏറെയാണ്.
കരിക്കിൻ വെള്ളത്തിന്റെ ഗുണങ്ങൾ
ദഹനശക്തി വർദ്ധിപ്പിക്കും
രക്തസമ്മർദ്ദം കുറയ്ക്കും
പ്രതിരോധശക്തി വർദ്ധിപ്പിക്കും
ഹൃദയാരോഗ്യത്തിന് ഉത്തമം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |