SignIn
Kerala Kaumudi Online
Thursday, 25 April 2024 1.49 PM IST

തൃക്കാക്കര നഗരസഭ: ഒരുവർഷം അഞ്ച് വിജിലൻസ് കേസ്

gfgfggdf

തൃക്കാക്കര: തൃക്കാക്കര നഗരസഭാ ഭരണം ഒരുവർഷം പിന്നിടുമ്പോൾ വിജിലൻസ് കേസുകളുടെ എണ്ണം അഞ്ചായി. പണക്കിഴി വിവാദം,അനധികൃത നിയമനം,മഴക്കാല പൂർവ ശുചീകരണപ്രവർത്തനത്തിലെ തട്ടിപ്പ് എന്നിവർ അന്വേഷിക്കുന്നതിനിടെ പുതിയ വിവാദമുണ്ടായിരിക്കുന്നത് പി.ടി. തോമസ് എം.എൽ.എ യുടെ മൃതദേഹം കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വച്ച സംഭവത്തിൽ പൂ വാങ്ങിയതടക്കമുളള തുക ചിലവഴിച്ചതിലെ അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എം.കെ ചന്ദ്ര ബാബു, പി.സി. മനൂപ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൻസിലർമാർ വിജിലൽസിന് പരാതി നൽകി. നഗരസഭ ഇക്കാര്യത്തിന് ഒരു രൂപ പോലും ചിലവഴിച്ചില്ലെന്ന് ചെയർപേഴ്സൺ അജിതാ തങ്കപ്പനും, സംഘവും പറയുന്നതിനിടെ ഡിസംബർ 22, 23 തീയതികളിൽ ശവസംസ്കാര പ്രാരംഭചെലവുകൾ എന്നപേരിൽ നാലുലക്ഷം ലക്ഷം രൂപ ചെയർപേഴ്സൻ മുൻ‌കൂർ അനുമതിയോടെ അഡ്വാൻസായി എടുത്തതായും. പൂവ് വച്ച വകയിൽ 1,01700 കരാറുകാരന് നൽകി. കാർപ്പറ്റ്,ഫ്ളക്സ്,മൈക്ക്,വാടകക്കെടുത്ത വാടകയിനത്തിൽ വേറെയും ഭക്ഷണം വാങ്ങിയ വകയിൽ 36,000 രൂപ ചിലവഴിച്ചു. ആകെ 4,03,398 രൂപ ഭരണ സമതി ചട്ടവിരുദ്ധമായി ചിലവഴിച്ചതായി പരാതിയിൽ പറയുന്നു. തൃക്കാക്കരയിൽ ഉപ തിരത്തെടുപ്പ് നടക്കാനൊരുങ്ങുമ്പോൾ പി.ടി.തോമസ് എം.എൽ.എയുടെ സംസ്കാര ചടങ്ങുകളുടെ പേരിൽ നടത്തിയ വെട്ടിപ്പ് രാഷട്രീയ ആയുധമാക്കാനാണ് എൽ.ഡി.എഫിന്റെ ശ്രമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.