വടകര: ആർ.എം.പി.ഐ സ്ഥാപക നേതാവ് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ സ്മരണയ്ക്കായി വള്ളിക്കാട് സ്മൃതി ചത്വരം ഒരുങ്ങുന്നു. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ശിലാസ്ഥാപനം നടത്തി. ക്രിമിനലുകൾക്ക് പരോളിലിറങ്ങി വിവാഹം ചെയ്യാൻ ഒത്താശ ചെയ്യുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് എൻ.വേണു പറഞ്ഞു. കേരളം ക്രിമിനൽ ഗുണ്ടാസംഘങ്ങളുടെ വിളനിലമാകുന്നതിൽ അത്ഭുതമില്ല. ആർ.എം.പി.ഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.കെ.സിബി അദ്ധ്യക്ഷയായി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.എസ്.ഹരിഹരൻ, അഡ്വ.പി.കുമാരൻകുട്ടി, കെ.കെ.രമ എം.എൽ.എ, ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, നിർമ്മാണ കമ്മിറ്റി കൺവീനർ കെ.കെ.സദാശിവൻ എന്നിവർ സംസാരിച്ചു. ടി.പി.ചന്ദ്രശേഖരന്റെ പത്താം രക്തസാക്ഷി വാർഷിക ദിനമായ മെയ് നാലിന് ഉദ്ഘാടനം ചെയ്യാനാവും വിധമാണ് ചത്വര നിർമ്മാണം പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |