ന്യൂഡൽഹി: വായ്പകൾക്ക് കൊവിഡ് കാലത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചപ്പോൾ ബാങ്കുകൾ ഈടാക്കിയ പലിശ തിരികെ നൽകുന്നതിന് 973.74 കോടി രൂപ അനുവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 5,500 കോടി രൂപ ആദ്യം അനുവദിച്ചിരുന്നു.
ആറുമാസത്തെ മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിഗണിക്കാതെ ദുരിതമനുഭവിക്കുന്നവർ, ദുർബലരുമായ വിഭാഗത്തിൽപ്പെട്ടവർ, ചെറുകിട വായ്‌പക്കാർ തുടങ്ങിയവർക്ക് സഹായം ലഭ്യമാകും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് വായ്പാതുകയ്ക്കും പലിശയ്ക്കും 2020 മാർച്ച് ഒന്നുമുതൽ 2020 ആഗസ്റ്റ് 31വരെ യുള്ള ആറു മാസത്തേക്കാണ് മൊറോട്ടോറിയം പ്രഖ്യാപിച്ചത്.
2 കോടി രൂപ വരെയുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) വായ്‌പ, വിദ്യാഭ്യാസ വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, ഉപഭോഗ വായ്പ എന്നിവയ്‌ക്കാണ് ഇതു ബാധകം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |