SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.29 PM IST

കാസർകോട്ടും ടി.പി.ആർ കൂടി: വേണം കരുതൽ, മുന്നൊരുക്കം

covid

കാസർകോട്:നിലവിൽ വയനാടിനൊപ്പം നിരക്ക് കുറവാണെങ്കിലും കാസർകോടും കൊവിഡ് വ്യാപനത്തിന്റെ സൂചന നൽകി ടി.പി.ആർ വലിയ തോതിൽ വർദ്ധിച്ചു.. 29.3 ശതമാനമാണ് ഇന്നലത്തെ രോഗനിരക്ക്. പരിശോധിച്ച 2069 പേരിൽ 606 പേർ പൊസിറ്റീവായി.

കാസർകോട് നഗരസഭയിൽ ആണ് ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത്. പരിശോധിച്ച 400 പേരിൽ 118 പേർ പൊസിറ്റീവായി. 29.5 ശതമാനമാണ് ഇവിടെ ടി.പി.ആർ. കാഞ്ഞങ്ങാട് നഗരസഭയിൽ പരിശോധന നടത്തിയ 139 പേരിൽ 42 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 30.2 ശതമാനമാണ് ടി.പി.ആർ. ചെമ്മനാട് പഞ്ചായത്തിൽ പരിശോധന നടത്തിയ 128 പേരിൽ 32 പേർ പോസിറ്റീവായി. 25 ശതമാനമാണ് പോസിറ്റിവ് നിരക്ക്. ചെങ്കളയിൽ 106 പേരിൽ 27 പേർക്കും കൊവിഡ് സ്ഥിരീകരിച്ച ചെങ്കളയും ജില്ലയിൽ രോഗനിരക്കിൽ മുന്നിലാണ്.

ജാഗ്രത പാലിക്കണമെന്ന് കളക്ടർ

ജില്ലയിൽ കൊവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് . കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാൽ രോഗികളുടെ എണ്ണം കുത്തനെ കൂടി.

മുൻസിപാലിറ്റികളിലും പഞ്ചായത്തുകളിലും വാർഡ്തല ജാഗ്രതാ സമിതികളും ആർ.ആർ.ടികളും പ്രവർത്തനം ശക്തമാക്കും. വീടുകളിൽ കഴിയുന്ന രോഗികളെ പ്രത്യേകം ശ്രദ്ധിച്ച് ക്വാറന്റീൻ പാലിക്കുന്നത് ഉറപ്പ് വരുത്തും. വിദ്യാർത്ഥികളും വയോജനങ്ങളും ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ,അപ്പാർട്‌മെന്റ് സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കടകൾ, ക്ലബ്ബുകൾ, മാളുകൾ മുതലായവയിൽ അണുബാധ കൂടുതൽ പടരാതിരിക്കാൻ കർശനമായ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

മറ്റ് നിർദ്ദേശങ്ങൾ

അണുബാധ വ്യാപനം നിസ്സാരമായി കാണരുത്

കൊവിഡ് നിയന്ത്രണ മാർഗനിർദ്ദേശങ്ങൾ പാലിക്കണം

പൊതു സ്ഥലങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം

ഗുണനിലവാരമുള്ള മാസ്‌കുകൾ ഉപയോഗിക്കുന്നത് ഉറപ്പാക്കണം

ആരോഗ്യ പ്രവർത്തകരിലും പോലീസുകാരിലും കൊവിഡ് വ്യാപിക്കുന്നത് തടയാൻ ജാഗ്രത

പൊതു ഗതാഗതത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COLLECTOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.