തിരുവനന്തപുരം: സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പിരിച്ചുവിട്ട് കേരള ബാങ്കിൽ ലയിപ്പിക്കണമെന്നും 76 പ്രാദേശിക ബാങ്കുകൾ ജില്ലാ ബാങ്ക് മാതൃകയിൽ പ്രവർത്തിക്കണമെന്നും ബാങ്കിന്റെ ആധുനികവത്കരണം പഠിക്കാൻ നിയോഗിച്ച ഡോ. ആർ.ശശി കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി സർക്കാരിന് ശുപാർശ നൽകി. കാർഷിക വായ്പകൾ നൽകുന്ന ഒന്നിലേറെ ബാങ്കുകൾ അനിവാര്യമല്ല. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കേരള ബാങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്നതാണ് പ്രയോജനപ്രദമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായ്പകൾ തിരിച്ചടയ്ക്കുന്ന കർഷകർക്ക് 5ശതമാനം അധിക ഇൻസെന്റീവുകൾ നൽകണം. വായ്പാബാധ്യത ഒഴിവാക്കുന്നതിനുള്ള പ്രോത്സാഹന നടപടികളും സ്വീകരിക്കണം. മെച്ചപ്പെട്ട ബാങ്കിംഗ് സോഫ്റ്റ് വെയർ, എ.ടി.എം പോലുള്ള സൗകര്യങ്ങൾ എന്നിവ നടപ്പാക്കണമെന്നും ശുപാർശയുണ്ട്. ഇവയുൾപ്പെടെ 15 ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് മന്ത്രി വി.എൻ. വാസവന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |