മണ്ണാർക്കാട് ബൈപാസിലൂടെ ഇനി സുഖയാത്ര
മണ്ണാർക്കാട്: ബൈപാസിലൂടെ നാളുകളായുള്ള ദുരിത യാത്രക്ക് അറുതി. വെള്ളക്കെട്ട് ഉൾപ്പെടെയുള്ള വെല്ലുവിളികൾ ഇല്ലാതാക്കും വിധമുള്ള അറ്റകുറ്റപണികൾ പൂർത്തിയായത് മണ്ണാർക്കാടിന് നൽകുന്ന ആശ്വാസം ചെറുതല്ല. വെള്ളക്കെട്ട് രൂപം കൊള്ളുന്ന ഭാഗങ്ങളിൽ ഇന്റർലോക്ക് പാകിയാണ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. കൂടാതെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ ടാറിംഗും നടത്തിയിട്ടുണ്ട്. ഇതോടെ കുന്തിപ്പുഴയിൽ നിന്നും തുടങ്ങി അട്ടപ്പാടി റോഡിൽ ചേരുന്ന ബൈപാസിലൂടെയുള്ള യാത്ര സുഖകരമായി മാറും. നഗരത്തിലെ ഗതാഗത കുരുക്കിനും ഒരു പരിധി വരെ ഇത് പരിഹാരമാകും.
അഴുക്ക് ചാൽ നിർമ്മാണം കൂടി വേണമെന്ന്
ബൈപാസിൽ വെള്ളക്കെട്ട് രൂപം കൊണ്ടിരുന്ന ഭാഗങ്ങളിൽ ഇന്റർലോക്ക് പാകി നവീകരിച്ചെങ്കിലും ഇവിടെ അഴുക്ക് ചാൽ ഇല്ലാത്തത് വീണ്ടും ഭീഷണിയാകും. വെള്ളം റോഡിന്റെ രണ്ട് വശങ്ങളിലും കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടായേക്കാം എന്ന് പരിസരവാസികൾ ആശങ്കപ്പെടുന്നുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാം
കിഴക്ക് ഭാഗത്തു നിന്നും പടിഞ്ഞാറ് ഭാഗത്ത് നിന്നും മണ്ണാർക്കാട്ടേക്ക് വരുന്ന നഗരത്തിലേക്ക് പ്രവേശിക്കാതെ നേരെ പോകേണ്ട ചെറു വാഹനങ്ങൾക്ക് ബൈപാസ് ഉപകാരപ്പെടും.ഇത് നഗരത്തിലെ ഗതാഗത പ്രതിസന്ധിക്കും ആശ്വാസമേകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |