തിരുവനന്തപുരം: വിമാനത്താവള പരിസരങ്ങളായ വള്ളക്കടവ് പതിനാറേകാൽ മണ്ഡപം മൈതാനം, എൻ .എസ്. ഡിപ്പോ പാർക്കിന് മുൻവശം, ബംഗ്ലാദേശ് കോളനി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്ന സാഹചര്യത്തിൽ പൊലീസിന്റെ സഹായത്തോടെ കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. നഗരസഭാ സെക്രട്ടറിക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ എയർപോർട്ട് അതോറിറ്റി 20 ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളതായി നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അനധികൃത ഇറച്ചിക്കടകൾ പൂട്ടിയെങ്കിലും മാലിന്യം നിക്ഷേപിക്കുന്ന പ്രവണതയ്ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിമിന്റെ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |