തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിലായിരിക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. വൈകിട്ട് അഞ്ചിനാണ് യോഗം.
പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കും. കോളേജുകൾ അടച്ചിട്ടേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കാവുന്നവരുടെ എണ്ണവും കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യുവും സജീവ പരിഗണനയിലുണ്ട്. അതിർത്തികളിൽ പരിശോധന കർശനമാക്കും.
കൊവിഡിന്റെ രണ്ടാം തരംഗം കൂടുതലായിരുന്ന കഴിഞ്ഞ മേയ് മാസത്തിൽ പരമാവധി 29.75 ആയിരുന്നു ടി.പി.ആർ. മൂന്നാംതരംഗം തുടക്കത്തിലായിട്ടും ഇന്നലെ ടി.പി.ആർ 35 കടന്നതോടെയാണ് നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. കഴിഞ്ഞയാഴ്ച 14.18 ആയിരുന്നു ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ച കൊണ്ടാണ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |