കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളായ നടൻ ദിലീപും പൾസർ സുനിയും നൽകിയ ഹർജികൾ വിചാരണക്കോടതി ജനുവരി 25നു പരിഗണിക്കാൻ മാറ്റി. ആക്രമണ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് നിർദ്ദേശിക്കണമെന്നും ഇവ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും ഒരു ഹർജിയിൽ ദിലീപ് പറയുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ട ടി.വി. ചാനലിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ചാനലിന്റെ നടപടി കോടതി നടപടികളിലുള്ള ഇടപെടലാണെന്നും ചൂണ്ടിക്കാട്ടി ദിലീപ് മറ്റൊരു ഹർജിയും നൽകിയിട്ടുണ്ട്.
അഭിഭാഷകനോടു സംസാരിക്കാൻ അനുവദിക്കണമെന്നും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതിനാൽ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഒന്നാം പ്രതിയായ പൾസർ സുനിയുടെ ഹർജികൾ. ഇവയെല്ലാം ജനുവരി 25 ലേക്ക് മാറ്റിയ ജഡ്ജി ഹണി എം. വർഗ്ഗീസ് അന്ന് പൾസർ സുനിയെ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |