ലക്‌നൗ: പ്രതികളുടെ ബന്ധുക്കൾ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ഹാഥ്‌റാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ. ജോലിക്ക് പോകാൻ പോലും കഴിയുന്നില്ലെന്ന് യുവാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ജീവഭയത്താൽ കുടുംബം ആശങ്കയിലാണെന്ന് പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിചാരണ വൈകിപ്പിച്ചുവെന്നും കുടുംബം ആരോപിച്ചു. വീടുവച്ചുനൽകാമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. ജോലി വാഗ്ദ്ധാനത്തിലും യോഗി സർക്കാരിന് മൗനമാണെന്ന് യുവാവ് പറഞ്ഞു.
2020 സെപ്തംബർ 14 ന് ഉന്നത ജാതിയിൽപ്പെട്ട നാലുപേർ പത്തൊൻപതുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാനായി കുട്ടിയുടെ നാവ് മുറിച്ചു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്തംബര്‍ 29 ന് പെണ്‍കുട്ടി മരിച്ചു. അന്ന് രാത്രിതന്നെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ഉത്തർപ്രദേശ് പൊലീസ് സെപ്തംബര്‍ 30 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം സംസ്കരിച്ചു. ബന്ധുക്കളെ വീട്ടുതടങ്കലാക്കിയാണ് പൊലീസ് മൃതദേഹം സംസ്കരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |