SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.06 PM IST

കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി ലുലുഗ്രൂപ്പ്

df

കൊച്ചി: കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ വമ്പൻ നിക്ഷേപവുമായി വീണ്ടും ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലിൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കും. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽമുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ലുലുവിന്റെ അത്യാധുനിക കേന്ദ്രം പ്രവർത്തന സജ്ജമാകുന്നത്.

സമുദ്ര വിഭവങ്ങളുടെ കയറ്റുമതിക്കൊപ്പം മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായി മാത്രം പ്രത്യേക യൂണിറ്റും കേന്ദ്രത്തിലുണ്ട്. ഡെന്മാർക്കിൽ നിന്നുള്ള യന്ത്രസംവിധാനങ്ങളും ഇതിനകം ലുലുഗ്രൂപ്പ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നേരിട്ടും അല്ലാതെയും 450 പേർക്ക് തൊഴിൽ ലഭ്യമാകും. രണ്ട് യൂണിറ്റുകളിലുമായി പ്രതിമാസം 2,000 ടൺ സമുദ്രോത്പന്നങ്ങൾ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളാണ് പ്രധാന വിപണി.

നിക്ഷേപം 150 കോടി രൂപ

 തൊഴിൽ ലഭ്യമാകുക 450 പേർക്ക്

 പ്രതിമാസം 2,000 ടൺ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി

 യൂറോപ്പ്, യു.കെ. യു.എസ്., ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ട്.

അനിൽ ജലധരൻ,ജനറൽ മാനേജർ

രമേഷ് ബാഹുലേയൻ, പ്രൊഡക്ഷൻ മാനേജർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LULU SEAFOOD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.