കണ്ണൂർ: മന്ത്രി എം.വി. ഗോവിന്ദൻ പങ്കെടുത്ത സിൽവർ ലൈൻ ജനസമക്ഷം പരിപാടിയിൽ തള്ളിക്കയറിയ സംഭവത്തിൽ റിമാൻഡിലായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കണ്ണൂർ ജുഷീഡ്യൽ ഫസ്റ്റ് ക്ളാസ് മജിസ് ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയൻ,ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ജില്ലാ സെക്രട്ടറി പ്രനിൽ മതുക്കോത്ത്, ജറിൻ ആന്റണി, യഹിയ, മനീഷ് കൊറ്റാളി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജയിൽ മോചിതരായ നേതാക്കൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
വ്യാഴാഴ്ച രാവിലെയാണ് ദിനേശ് ഓഡിറ്റോറിയത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വേദിയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത്. ഇതേ തുടർന്ന് സി.പി. എം, ഡി.വൈ. എഫ്. ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളും പിന്നീട് അക്രമത്തിലെത്തുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു .
അതേ സമയം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തള്ളിക്കയറാനുണ്ടായ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ റിപ്പോർട്ട് തേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |