തൃശൂർ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ കരാർ അനുസരിച്ചുള്ള ബാക്കി പണികളെ സംബന്ധിച്ചുള്ള പൂർത്തീകരണ സർട്ടിഫിക്കറ്റ് 18 വരെ സമർപ്പിച്ചിട്ടില്ലെന്നും ഈ സർട്ടിഫിക്കറ്റ് കിട്ടാതെ ടോൾ പിരിവ് ആരംഭിക്കില്ലെന്നും വിവരാവകാശരേഖ. ശേഷിക്കുന്ന നിർമ്മാണപ്രവർത്തനം എന്തൊക്കെയാണെന്ന് ചോദിച്ച് കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ദേശീയപാത അതോറിറ്റിക്ക് നൽകിയ അപേക്ഷയിൽ ഈ മാസം പത്തിന് ശേഷം ചെയ്യേണ്ടിയിരുന്ന പത്തിലേറെ നിർമാണപ്രവർത്തനങ്ങളുണ്ട്.
മാർച്ച് 31നകം നിർമാണം പൂർത്തിയാക്കാനുള്ളതാണെന്ന് ദേശീയപാതാ അതോറിറ്റിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാത അതോറിറ്റി കരാറുകാരുടെയും ദേശീയപാതാ അതോറിട്ടിയുടെയും ഭാഗത്തു നിന്നുള്ള വീഴ്ചകൾ കണക്കിലെടുത്താണ് മാർച്ച് 31 വരെ നിർമാണം പൂർത്തീകരിക്കാനുള്ള കാലാവധിയായി നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കരാർ കമ്പനിയുടെ ഭാഗത്തുനിന്നുമുള്ള വീഴ്ചകൾ മൂലം കരാർ പ്രകാരമുള്ള പണികൾ മൂന്ന് വർഷത്തിനകം തീർക്കാതെ നീണ്ടുപോയാൽ ടോൾ പിരിക്കേണ്ട കാലാവധി 20 വർഷത്തിൽ നിന്ന് കുറയ്ക്കാനും ദേശീയ പാതാഅതോറിറ്റിക്ക് നഷ്ടം ഈടാക്കാനും അവകാശമുണ്ട്. കരാർ കമ്പനിയുടേയും ദേശീയപാതാ അതോറിട്ടിയുടേയും വീഴ്ചമൂലമാണ് പണി നീണ്ടുപോയതെന്ന് ദേശീയ പാതാ അതോറിറ്റി സമ്മതിച്ചതിനാൽ ടോൾ പിരിക്കുവാനുള്ള കാലാവധി 20 വർഷമായി തുടരാനാണ് സാദ്ധ്യത.
പൂർത്തിയാക്കേണ്ടവ
ദേശീയപാതയുടെ 2.55 കി.മീ
കരാർ പ്രകാരമുള്ള 32.72 കി.മി. ദൂരമുള്ള സർവീസ് റോഡിൽ 3.63 കി. മി.
കരാറിൽ നടത്തിയ ഭേദഗതിപ്രകാരമുള്ള 9.7 കി.മി. ദൂരമുള്ള സർവ്വീസ് റോഡിൽ 2.69 ദൂരം
ട്രക്കുകളുടെ പാർക്കിംഗുമായി ബന്ധപ്പെട്ട പണികൾ
12 ബസ് ഷെൽട്ടറുകളുടെ നിർമ്മാണം. മൊത്തം 21 എണ്ണം.
30-40 കി.മി. ദൂരം സർവ്വീസ് റോഡിൽ ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യണം.
മൂന്ന് വലിയ ജംഗ്ഷനുകളുടേയും 5 ചെറിയ ജംഗ്ഷനുകളുടേയും വികസനം
അപകടക്കെണി
2011-2014 വരെ മണ്ണുത്തി വാണിയമ്പാറ :
416
മരണം: 73
2015 മുതൽ മണ്ണുത്തി മുതൽ വടക്കുഞ്ചേരി
682
മരണം: 11
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |