അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 3 ദിവസത്തിനുള്ളിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 150 ഓളം ജീവനക്കാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങൾ ഭാഗികമായേ പ്രവർത്തിക്കുന്നുള്ളൂ. അനസ്തേഷ്യ, ശസ്ത്രക്രിയ വിഭാഗങ്ങളിലെ ഡോക്ടർമാർ, പി.ജി ഡോക്ടർമാർ എന്നിവരിൽ ഭൂരിഭാഗം പേരും കൊവിഡ് പോസിറ്റീവായതോടെ ശസ്ത്രക്രിയകൾ മുടങ്ങുന്ന സ്ഥിതിയായി.
ചികിത്സാ വിഭാഗങ്ങളിൽ നിയന്ത്രണം വന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന നിർദ്ധനരായ രോഗികളാണ് ദുരിതത്തിലായത്. കൊവിഡ് ബാധ രൂക്ഷമായതോടെ ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജ് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.
ജില്ലയിൽ ഇന്നലെ 1798 പേർ
ജില്ലയിൽ 1798 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികി്തസയിലുള്ളവരുടെ എണ്ണം 8465 ആയി. 1727 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്ത് നിന്നെത്തിയതാണ്. 16 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 54 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 40.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |