തിരുവനന്തപുരം : ഹോം ട്യൂഷനിടെ ആറാം ക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അദ്ധ്യാപകനെ കോടതി ആറ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. വെളളായണി വാളങ്കോട് സ്വദേശി ഉത്തമനെയാണ് (47) ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിയ്ക്കണം. പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണനാണ് വിധിപ്രസ്താവം നടത്തിയത്.
പെൺകുട്ടിയുടെ വീട്ടിൽ ട്യൂഷനിടെ കുട്ടിയോട് സ്വകാര്യഭാഗങ്ങൾ ശുചിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ പ്രതി പെൺകുട്ടിയെ പ്രതിയുടെ മൊബെെലിൽ ഉളള അശ്ളീല വീഡിയോയും ഫോട്ടോകളും കാണാൻ നിർബന്ധിയ്ക്കുകയും ചെയ്തു. പെൺകുട്ടി ഇതിനെ എതിർക്കുകയും ബഹളം വയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തപ്പോൾ ക്ളാസ് മതിയാക്കി മുങ്ങി.വെെകിട്ട് കുട്ടിയുടെ അമ്മ വീട്ടിൽ എത്തിയപ്പോൾ ഭയന്ന് വിറച്ച് ഇരിയ്ക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. അമ്മയോട് കുട്ടി വിവരങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |