ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ റാലികൾ, റോഡ്ഷോ, പദയാത്ര എന്നിവയ്ക്കുള്ള വിലക്ക് 31വരെ തുടരാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഒമിക്രോൺ വ്യാപനം അവലോകനം ചെയ്ത ശേഷമാണിത്. അതേസമയം ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ജനുവരി 28മുതലും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഫെബ്രുവരി ഒന്നുമുതലും പൊതുയോഗങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവു നൽകും. വോട്ടർമാരുടെ വീടുകളിൽ പ്രചാരണം നടത്തുന്ന സംഘത്തിൽ അഞ്ചിന് പകരം പത്തുപേരെ ഉൾപ്പെടുത്താം.
പൊതു സ്ഥലങ്ങളിൽ കൊവിഡ് നിയന്ത്രണം പാലിച്ച് വീഡിയോ വാൻ പ്രചാരണവും അനുവദിക്കും.ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ പരമാവധി 500പേർ അല്ലെങ്കിൽ പരിപാടി നടക്കുന്ന സ്ഥലത്ത് ഉൾക്കൊള്ളാവുന്നതിന്റെ 50ശതമാനം ആളുകളെയാണ് അനുവദിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |