മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പുവർഷത്തെ (2021-22) മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ 37.9 ശതമാനം വളർച്ചയോടെ 20,539 കോടി രൂപയുടെ ലാഭം നേടി. 57 ശതമാനം വർദ്ധിച്ച് 1.85 ലക്ഷം കോടി രൂപയാണ് സംയോജിതവരുമാനം.
ജിയോയ്ക്ക് ലാഭം ₹3,795 കോടി
റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസിന്റെ ലാഭം 8.9 ശതമാനം ഉയർന്ന് 3,795 കോടി രൂപയായി. 5.7 ശതമാനം വർദ്ധിച്ച് 20,597 കോടി രൂപയാണ് പ്രവർത്തന വരുമാനം.
42.1 കോടി വരിക്കാരാണ് റിലയൻസ് ജിയോയ്ക്കുള്ളത്.
ഡിസംബർപാദത്തിലെ പുതിയ വരിക്കാർ 1.02 കോടി.
ശരാശരി ഉപഭോക്തൃ വരുമാനം (എ.ആർ.പി.യു) 151.6 രൂപ.
റീട്ടെയിലിന് ₹2,259 കോടി
റിലയൻസ് റീട്ടെയിലിന്റെ ലാഭം 2,259 കോടി രൂപ; വർദ്ധന 23.4 ശതമാനം. വരുമാനം 53.4 ശതമാനം ഉയർന്ന് 50,654 കോടി രൂപ.
₹13,530 കോടി
റിലയൻസിന്റെ മുഖ്യ വിഭാഗമായ ഒായിൽ-ടു-കെമിക്കലിൽ (ഒ2സി) നിന്നുള്ള പ്രവർത്തനലാഭം 13,530 കോടി രൂപ; വർദ്ധന 39 ശതമാനം.
₹2.44 ലക്ഷം കോടി
ഡിസംബർ 31പ്രകാരം റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മൊത്തം കടബാദ്ധ്യത.
5ജി 1000 നഗരങ്ങളിൽ
ഇന്ത്യയിൽ 1,000 നഗരങ്ങളിൽ 5ജി സേവനം നൽകാനുള്ള ഒരുക്കത്തിലേക്ക് റിലയൻസ് ജിയോ കടന്നു. പരീക്ഷണാടിസ്ഥാനത്തിൽ കമ്പനി 5ജി സേവനം ലഭ്യമാക്കുന്നുണ്ട്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 5ജി സ്‌പെക്‌ട്രം ലേലം നടത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |