പറവൂർ: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ പുത്തൻവേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മൽ ഫ്രാൻസിസിനെ (50 പുത്തൻവേലിക്കര പൊലീസ് അറസ്റ്റുചെയ്തു. 73 വയസ്സുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് പറഞ്ഞ് ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അമ്മയുടെ മുടിയിൽ പിടിച്ചുതലയിൽ ഇടിക്കുകയും ഭിത്തിയിൽ പലപ്രാവശ്യം തലഇടിപ്പിക്കുകയും ചെയ്തു. ശരീരത്തിലും മർദനമേറ്റുവെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ വാതിലും ടെലിവിഷനും അടിച്ചുതകർത്തു. 17ന് രാത്രി 8 മണിയോടെയാണു സംഭവം. തുടർന്ന് ഒളിവിൽപോയ ഇയാളെ കോട്ടയത്തുനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ എം.പി.സുധീർ, എം.എസ്. മുരളി, എ.എ പി.എ. ഷാഹിർ, സിപിഒ പി.എ. അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |