തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോളേജുകൾ അടച്ചാൽ കേരള സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് മാറ്രിയേക്കും. ചൊവ്വാഴ്ച നടക്കേണ്ട തിരഞ്ഞെടുപ്പ് സംബന്ധിച്ച് സർവകലാശാല അധികൃതരുടെ യോഗം നാളെ ചേരും. കൊവിഡ് മാനദണ്ഡം പാലിച്ച് വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തേണ്ട ഉത്തരവാദിത്വം അതത് കോളേജുകളിലെ പ്രിൻസിപ്പൽമാർക്കാണ്. തിരഞ്ഞെടുപ്പമായി മുന്നോട്ട് പോകുന്നതിന് സിൻഡിക്കേറ്റ് അനുകൂലമാണ്.എന്നാൽ സർക്കാർ തീരുമാനമെടുക്കട്ടെ എന്നാണ് സർവകലാശാല അധികൃതരുടെ നിലപാട്.തിരഞ്ഞെടുപ്പ് നടത്തി യൂണിയൻ ഭാരവാഹികൾ ചുമതലയേറ്റാൽ മാത്രമേ ഈ അദ്ധ്യന വർഷത്തെ ഫണ്ട് വിനിയോഗിക്കാനാകൂ.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം വിദ്യാർത്ഥികളും രക്ഷിതാക്കളും മുന്നോട്ടുവച്ചിട്ടുണ്ട്. കൊവിഡ് ക്ളസ്റ്ററായി അടച്ച കോളേജുകളിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചു.കൊവിഡ് കാരണം കഴിഞ്ഞ വർഷം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. നിലവിലുള്ള യൂണിയന് കാലാവധി നീട്ടി നൽകുകയായിരുന്നു.എന്നാൽ നീട്ടിയ കാലാവധിയും അവസാനിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |