വരാപ്പുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി 12കാരൻ മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. വരാപ്പുഴ മുട്ടിനകം വിളക്കുകല്ലിങ്കൽ അനീഷ് ബോസിന്റെയും ഉഷയുടെയും മകൻ ആദിത്യനാണ് മരിച്ചത്. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോട്ടലിൽ നിന്ന് വരുത്തിയ ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് കുട്ടിക്ക് വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. ഭക്ഷ്യവിഷബാധയെന്ന സംശയത്താൽ ആശുപത്രിയിൽ നിന്നു മരുന്നു വാങ്ങി. അസുഖം കുറയാതായതോടെ വീണ്ടും ചികിത്സയ്ക്കായി പറവൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുമ്പേ മരിച്ചു. വീട്ടിൽ മറ്റുള്ളവരും ഇതേ ഭക്ഷണം കഴിച്ചെങ്കിലും പ്രശ്നങ്ങളില്ലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരി: അനൂപ (മുട്ടിനകം സെന്റ് മേരീസ് സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |