SignIn
Kerala Kaumudi Online
Friday, 19 April 2024 11.37 PM IST

മുദ്രപ്പത്രങ്ങൾക്ക് കൃത്രിമക്ഷാമം

stamp

കോട്ടയം : മുദ്രപ്പത്രങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായി പരാതി. 50, 100 രൂപ വിലയുള്ള പത്രങ്ങൾക്കാണ് ക്ഷാമം നേരിടുന്നത്. ഇത്തരം പത്രങ്ങൾ ഉണ്ടെങ്കിലും ആവശ്യക്കാർക്ക് നൽകാതെ പൂഴ്ത്തിവയ്ക്കുന്നതായാണ് ആക്ഷേപം. ചെറിയ തുകയുടെ മുദ്രപത്രങ്ങൾ വിൽക്കുമ്പോൾ വെണ്ടർമാർക്ക് തുച്ഛമായ കമ്മിഷനാണ് ലഭിക്കുന്നത്. പത്രം വാങ്ങുന്ന ആളുടെ പേരും വിവരങ്ങളും ബുക്കിൽ എഴുതി ചേർക്കണം എന്നതും സമയമെടുക്കുന്ന കാര്യമായതിനാൽ മറ്റുള്ള ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ മുദ്രപേപ്പറിന് ആവശ്യക്കാർ വരുമ്പോൾ ഇല്ലായെന്ന മറുപടിയാണ് മിക്കവരും പറയുന്നത്. നഗരത്തിൽ വെണ്ടർ ലൈസൻസുള്ളവരിൽ ചിലർക്ക് ആധാരം എഴുത്ത് ലൈസൻസ് കൂടിയുണ്ട്. ആധാരം രജിസ്‌ട്രേഷനുള്ള ദിവസങ്ങളിൽ ചെറിയ തുകയുടെ മുദ്രപത്രങ്ങൾ നൽകുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

വാടകച്ചീട്ട്, ജനനസർട്ടിഫിക്കറ്റ്, വിവിധ കരാറുകൾ തുടങ്ങിയ ഇടപാടുകൾക്കാണ് ചെറിയ തുകുയുടെ മുദ്രപ്പത്രങ്ങൾ ആവശ്യം. മൃഗാശുപത്രികൾ മുഖേന ആട് വളർത്തൽ പദ്ധതിയ്ക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനും മുദ്രപത്രങ്ങളുട ആവശ്യകത ഏറിയിരിക്കുകയാണ്.

നിരാശരായി മടക്കം

ചിങ്ങവനം, രാമങ്കരി, കറുകച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആളുകൾ ചെറിയ മുദ്രപ്പത്രങ്ങൾക്കായി ചങ്ങനാശേരിയിലും ജില്ലയുടെ പലഭാഗങ്ങളിലും എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്. സബ്ട്രഷറിയിൽ മുദ്രപ്പത്രങ്ങൾ ഇപ്പോൾ ആവശ്യത്തിന് ലഭ്യമാണെന്നാണ് ട്രഷറി അധികൃതർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.