SignIn
Kerala Kaumudi Online
Friday, 19 April 2024 12.20 AM IST

ലിംഗാനുപാതത്തിൽ പെൺകുട്ടികൾ മുന്നിൽ

₹1000 ആൺകുട്ടികൾക്ക് 1020 പെൺകുട്ടികൾ

ന്യൂഡൽഹി: രാജ്യത്തെ സ്ത്രീ-പുരുഷ അനുപാതത്തിൽ പെൺകുട്ടികളുടെ ജനന നിരക്ക് ഉയർന്നതായി ദേശീയകുടുംബ ആരോഗ്യ വിഭാഗം 2019 -2021ൽ നടത്തിയ സർവ്വേ. 1000 ആൺകുട്ടികൾക്ക് 1020 പെൺകുട്ടികൾ എന്നതാണ് അനുപാതം.

2015- 16 സർവ്വേയിൽ 1000 ആൺകുട്ടികൾക്ക് 991 പെൺകുട്ടികൾ എന്നതായിരുന്നു അനുപാതം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ജനിച്ച കുട്ടികളുടെ ജനനസമയത്തെ ലിംഗാനുപാതം 2015-16ൽ 1000 ആൺകുട്ടികൾക്ക് 919 പെൺകുട്ടികൾ എന്നതിൽ നിന്നും 1000 - 929 എന്ന അനുപാതത്തിലായി. കേരളത്തിൽ 2015-16 ല 1000 - 1049 എന്ന അനുപാതം നിലവിൽ 1000 - 1121 എന്നായി വർദ്ധിച്ചു. എന്നാൽ ,. ഗ്രാമീണ മേഖലയിൽ 1000 ആൺകുട്ടികൾക്ക് 1037 പെൺകുട്ടികൾ എന്നതാണ് അനുപാതം. ഇത് നഗരപ്രദേശങ്ങളിലെത്തുമ്പോൾ 1000 -985 ആകും.നഗരങ്ങളിൽ പെൺകുട്ടികളുടെ ജനനം തടയപ്പെടുന്നു.

പെൺകുട്ടികൾക്കായി

ക്ഷേമ പദ്ധതികൾ

₹ഭാവി പഠനത്തിനും വിവാഹ ചെലവുകൾക്കുമായി കേന്ദ്ര സർക്കാർ 2015ൽ നടപ്പിലാക്കിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ആദ്യ നിക്ഷേപം 250 രൂപയും പിന്നീട് 150 രൂപയുടെ ഗുണിതങ്ങളുമായി നിക്ഷേപിക്കാം. വാർഷിക നിക്ഷേപം 1.5 ലക്ഷമായി വർദ്ധിക്കും. 15 വർഷം കഴിയുമ്പോൾ പലിശയടക്കം ഇത് 43.5 ലക്ഷമായി വർദ്ധിക്കും.

₹സാമ്പത്തികമായി ദുർബലരായ പെൺകുട്ടികളെ പിന്തുണയ്ക്കുന്നതിനുള്ളതാണ് ബാലിക സമൃദ്ധിയോജന. പ്രൈമറി, സെക്കൻഡറിറി വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് പദ്ധതി.

₹പെൺകുട്ടികൾ ജനിക്കുന്നതിന് മുമ്പും ശേഷവും അവരുടെ സുരക്ഷിതത്വത്തിനാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ . പെൺകുട്ടികൾക്ക് കുടുംബത്തിന്റെ സ്വത്തവകാശം ഉറപ്പാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GIRLS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.