ലണ്ടൻ: രണ്ട് ഡോസ് വാക്സിൻ എടുത്ത വിദേശസഞ്ചാരികളെ നിർബന്ധിത കൊവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം എന്ന് മുതലാണ് പുതിയ തീരുമാനം നടപ്പിലാകുക എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയില്ല.
നിലവിൽ ബ്രിട്ടൻ സഞ്ചരിക്കുന്ന എല്ലാ വിദേശസഞ്ചാരികളും നിർബന്ധിത കൊവിഡ് ടെസ്റ്റ് എടുത്ത് നെഗറ്റീവ് സർട്ടീഫിക്കറ്റ് ഹാജരാക്കണം. വാക്സിൻ എടുത്തവർക്കും ഈ നിബന്ധന ബാധകമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്രിട്ടനിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇതിനാൽ കൂടിയാണ് ബ്രിട്ടനിലെ ഭരണകൂടം ഇത്തരമൊരു തീരുമാനം എടുക്കാൻ സന്നദ്ധരായതെന്നും കരുതുന്നു.
ബ്രിട്ടൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നു എന്ന പ്രതീതി ജനിപ്പിക്കേണ്ടത് രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചമാക്കുന്നതിൽ നിർണായകമാണെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. എന്നാൽ പുതിയ തീരുമാനത്തെ കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ പ്രധാനമന്ത്രി തയ്യാറായില്ല. ബ്രിട്ടന്റെ ഗതാഗതമന്ത്രി ഇതിന്റെ വിശദവിവരങ്ങൾ പാർലമെന്റിൽ ഉടൻ അറിയിക്കുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |