കുത്തിയോട്ടം ആചാരത്തിലൊതുങ്ങും,പങ്കെടുക്കുന്നത് ഒരു ബാലൻ
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല പരമ്പരാഗത രീതിയിൽ നടത്തണമോ അതോ കഴിഞ്ഞ തവണത്തെപ്പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിലെ പൊങ്കാലയും ഭക്തർ അവരുടെ വീടുമുറ്റങ്ങളിൽ പൊങ്കാല അർപ്പിക്കുന്ന രീതി തന്നെ സ്വീകരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഫെബ്രുവരി ഒന്നിന് ഉണ്ടാകും.ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും അന്ന് യോഗം ചേരും.അതിനു മുന്നോടിയായയി 29ന് ക്ഷേത്രം ട്രസ്റ്റ് ബോർഡ് യോഗം ചേരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും യോഗങ്ങൾ.ഇത്തവണ നേരത്തെയാണ് പൊങ്കാല ഉത്സവം.ഫെബ്രുവരി 9ന് ആരംഭിക്കുന്ന ഉത്സവം 18ന് സമാപിക്കും.ഒന്നാം ഉത്സവ ദിവസമായ ഫെബ്രുവരി 9ന് രാവിലെ 10.50നാണ് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങ്.മൂന്നാം ഉത്സവദിവസമായ 11ന് രാവിലെ 8.30നാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്.ഒരു ബാലനെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ആചാരംമുടക്കാതെയുള്ള പണ്ടാരഓട്ടം മാത്രമെ ഇത്തവണയും ഉണ്ടാകൂ. കൊവിഡ് സാഹചര്യത്തിൽ കുത്തിയോട്ട രജിസ്ട്രേഷൻ നടത്തിയിരുന്നില്ല.17ന് രാവിലെ 10.50നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദ്യം. കുത്തിയോട്ടത്തിന് ചൂരൽ കുത്തുന്നത് രാത്രി 7.30നാണ്. 10.30ന് പുറത്തെഴുന്നള്ളത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |