കേപ്ടൗൺ: മകൾ വാമികയുടെ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിച്ച് വിരാട് കൊഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും വീണ്ടും രംഗത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിനിടെ വാമികയുയെ വീഡിയോയും അതിന്റെ സ്ക്രീൻ ഷോട്ട് ചിത്രങ്ങളും പുറത്തുവരികയും ചെയ്തിരുന്നു.നിമിഷങ്ങൾക്കകം ഇത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.
ഞങ്ങളുടെ മകളുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് പകർത്തുകയും അത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തെന്ന് അറിയുന്നു.ഞങ്ങൾക്ക് നേരെയായിരുന്നു കാമറ എന്ന് അറിയില്ലായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ചതാണ് അത്. ഇക്കാര്യത്തിൽ നേരത്തേ പറഞ്ഞ അതേ നിലപാട് തന്നെയാണ് ഞങ്ങൾക്കുള്ളത്. മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൊണ്ടു തന്നെ വാമികയുടെ ചിത്രങ്ങൾ പകർത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. കൊഹ്‌ലിയും അനുഷ്കയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. മകൾ സോഷ്യൽ മീഡിയ എന്താണെന്ന് മനസിലാക്കുകയും അവളുടേതായ തീരുമാനങ്ങൾ എടുക്കുന്നതുവരെ ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് ഇരുവരും നേരത്തേ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |