SignIn
Kerala Kaumudi Online
Friday, 19 April 2024 2.54 AM IST

യാത്രക്കാരനെ മർദ്ദിച്ച കേസിൽ കെ. എസ്. ആർ.ടി.സി ജീവനക്കാർക്ക് തടവ്

ffff

കണ്ണൂർ:പരാതിയുമായി ചെന്ന യാത്രക്കാരനും വീക്ഷണം ലേഖകനുമായ സുജൻ കടമ്പൂരിനെ മർദ്ദിച്ച കേസിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടു കെ. എസ്. ആർ.ടി.സി ജീവനക്കാരെ ശിക്ഷിച്ചു. കെ. എസ്. ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ ഉദ്യോഗസ്ഥരായ വി.മനോജ് കുമാർ സജിത്ത് സദാനന്ദൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 323, 341 വകുപ്പ് പ്രകാരമാണ് ഉദ്യോഗസ്ഥർക്ക് ശിക്ഷ.രണ്ടു വകുപ്പുകളിലായി മൂന്ന്മാസം തടവും 1000 രൂപയും രണ്ടാമത്തെ കേസിൽ 10 ദിവസവും 500 രൂപയും ശിക്ഷ വിധിച്ചു
2016 മേയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരിയിൽ നിന്ന് കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിലേക്ക് റൂട്ട് മാറി ഓടിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം. രാവിലെ പഴയ സ്റ്റാൻഡിന് സമീപത്ത് കൂടി പുതിയ സ്റ്റാന്റിലേക്ക് കെ എസ് ആർ ടി സി ബസുകൾ ഓടിയെങ്കിലും കണ്ണൂർ ഡിപ്പോയിലുള്ള ഇവർ അത് വഴി പോകരുതെന്ന് ബസുകാർക്ക് നിർദ്ദശം നൽകിയതിനെ തുടർന്നാണ് ഓടാത്തതെന്ന് ആരോപണമുയർന്നിരുന്നു. യാത്രക്കാരുടെ പരാതിയിൽ റൂട്ട് മാറി ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കണ്ണൂർ ട്രാഫിക്ക് പോലീസ് തടഞ്ഞിരുന്നു.
മെയ് ഒന്നിന് തലേ ദിവസം റൂട്ട് മാറി ഓടുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ കാൽടെക് സിൽ വെച്ച് ട്രാഫിക്ക് എസ് ഐയും സംഘവും തടയുകയും ഡിപ്പോയിൽ നിന്ന് ഓടിയെത്തിയ മനോജും ചില ജീവനക്കാരും ചേർന്ന് യാത്രക്കാരനും കൂടിയായ സുജനെ അസഭ്യം പറഞ്ഞുവെന്നാണ് ഇതിനെതിരെ പരാതിയുമായി ചെന്നപ്പോൾ ഡി.ടി.ഒ മനോജ് കുമാർ, ജനറൽ കൺട്രോൾ ഇൻസ്‌പെക്ടർ സജിത്ത് സദാനന്ദനും സംഘവും ചേർന്ന് മർദ്ദിച്ചത്.എന്നാൽ മാദ്ധ്യമപ്രവർത്തകനെതിരെ കെ. എസ്. ആർ.ടി.സി ഉദ്യോഗസ്ഥർ കൊടുത്ത കേസ് തള്ളിയിട്ടുണ്ട്.വാദിഭാഗത്തിനു വേണ്ടിഅഡ്വ.പി.കെ.സജീവൻ ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.