കൊയിലാണ്ടി: പേരാമ്പ്ര ബൈപ്പാസ് നിർമ്മാണ പ്രവൃത്തിയുടെ മറവിൽ അനധികൃതമായി ചെമ്മണ്ണ് കടത്തിയ എർത്ത് മൂവർ ,ടിപ്പർ ലോറി എന്നിവ പിടികൂടി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര കൈതക്കലിനു സമീപത്തു നിന്നാണ് ലോറികൾ പിടികൂടിയത്. ബൈപ്പാസ് നിർമ്മാണ പ്രവൃത്തിയെന്ന വ്യാജേന '' പേരാമ്പ്ര ബൈപ്പാസ് പ്രൊജ്ക്ട് '' എന്ന ലേബലിലായിരുന്നു വണ്ടിയിൽ ചെമ്മണ്ണ് കടത്തിയത്.
പേരാമ്പ്ര ബൈപ്പാസിന് ഏറ്റെടുത്ത ഭൂമിക്ക് സമീപത്തുളള താഴ്ന്ന പ്രദേശങ്ങൾ നികത്തപ്പെട്ട സാഹചര്യത്തിൽ സ്ഥലമുടമകളുടെ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകുകയും അനധികൃതമായി ചെമ്മണ്ണ് ഖനനം ചെയ്ത സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് നൊച്ചാട് വില്ലേജ് ഓഫീസർക്കും നിർദ്ദേശം നൽകിയതായും തുടർന്നുളള ദിവസങ്ങളിൽ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ച് പ്രദേശങ്ങളിൽ കർശനമായ പരിശോധന നടത്താനും ഉത്തരവിട്ടതായി തഹസിൽദാർ അറിയിച്ചു.
പരിശോധനയിൽ താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രന്റ് യു.കെ രവീന്ദ്രൻ, ക്ലർക്ക് പി.പി അഖിൽ, ബിനു മാവുളളകണ്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |