പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം. മധു കൊല്ലപ്പെട്ടിട്ട് നാല് വർഷമായിട്ടും കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. വിചാരണ വൈകുന്നതിൽ നിരാശയുണ്ടെന്ന് സഹോദരി സരസു പറഞ്ഞു.
പ്രോസിക്യൂട്ടർ എന്തുകൊണ്ടാണ് ഹാജരാകാത്തതെന്ന് അറിയില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും, സർക്കാരും പ്രോസിക്യൂട്ടറും കുടുംബത്തെ ഇരുട്ടിൽ നിർത്തുകയാണെന്നും മധുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |