റായ്‌പൂർ: പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടാൻ വിസമ്മതിച്ച ബാലനെ ഇരുപതുകാരൻ കുത്തിക്കൊന്നു. ഛത്തീസ്‌ഗഡിലെ ബെമെതാര ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
പ്രതിയായ പങ്കജ് വിശ്വകർമ കുട്ടിയെ ബിജാഭതാ മുറും ഖനിക്കടുത്തുള്ള വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. ഇവിടെവച്ച് കുട്ടി പീഡനശ്രമം എതിർത്തതോടെ മാരകായുധം ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ഒളിപ്പിച്ചതിനുശേഷം കടന്നുകളയുകയും ചെയ്തു.
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പങ്കജ് അറസ്റ്റിലാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |