ന്യൂഡൽഹി: കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ സ്ത്രീകൾ പരസ്യമായി മർദ്ദിച്ചു. കിഴക്കൻ ഡൽഹിയിലെ ഷാഹ്ദറയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുപതുവയസുകാരിയാണ് ബലാത്സംഗത്തിനിരയായത്.
യുവതിയെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ സ്ത്രീകൾ മുടി മുറിക്കുകയും, മുഖത്ത് കരി ഓയിൽ ഒഴിക്കുകയും ചെയ്തു. അതിനുശേഷം ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. കൂട്ടത്തോടെയെത്തിയ സ്ത്രീകൾ യുവതിയെ മർദ്ദിക്കുന്നതിന്റെയും ബഹളമുണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാളാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.
कस्तूरबा नगर में 20 साल की लड़की का अवैध शराब बेचने वालों द्वारा गैंगरेप किया गया, उसे गंजा कर, चप्पल की माला पहना पूरे इलाक़े में मुँह काला करके घुमाया। मैं दिल्ली पुलिस को नोटिस जारी कर रही हूँ। सब अपराधी आदमी औरतों को अरेस्ट किया जाए और लड़की और उसके परिवार को सुरक्षा दी जाए। pic.twitter.com/4ExXufDaO3
— Swati Maliwal (@SwatiJaiHind) January 27, 2022
പ്രദേശത്തെ അനധികൃത മദ്യ വിൽപനക്കാർ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും, ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നുമാണ് ട്വീറ്റിൽ പറയുന്നത്. യുവതിക്കും കുടുംബത്തിനും സുരക്ഷ ഒരുക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
ഒരു ആൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മർദ്ദിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണം യുവതിയാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |