കോട്ടയം : കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമാകുകയും , കൊവിഡ് വ്യാപനവും നിർമ്മാണമേഖലയുടെ നടുവൊടിച്ചു. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റേതടക്കമുള്ള നിർമ്മാണപ്രവർത്തനങ്ങളാണ് ഇതോടെ നിറുത്തിവച്ചത്. ഈ മാസം 26 ന് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു അധികൃതരുടെ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലുള്ള ജോലികളും നിറുത്തിവച്ചു. ജില്ലയിലെ പ്രധാന ജലസ്രോതസുകളിലെല്ലാം ജലനിരപ്പ് താഴ്ന്നുതുടങ്ങി. മറ്റ് ജില്ലകളിൽ നിന്ന് വെള്ളം എത്തിച്ചാണ് ജോലികൾ നടന്നിരുന്നത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് കൊവിഡ് പിടിമുറുക്കിയതോടെ വീണ്ടും പ്രഹരമായി. കോട്ടയം നഗരസഭാ പരിധിയിലെ കൊവിഡ് കേസുകളിൽ ഭൂരിഭാഗവും നിർമ്മാണത്തൊഴിലാളികളുടേതാണെന്നാണ് പ്രാഥമിക വിവരം.
തിരിച്ചുവരവിൽ വീണ്ടും ഇരുട്ടടി
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് നിർമ്മാണ മേഖല സജീവമായത്. കാഠിന്യമേറിയ ജോലികൾക്ക് അന്യസംസ്ഥാന തൊഴിലാളികളെ കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നതിനാൽ മലയാളികളെ മാത്രം ആശ്രയിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ കരാറുകാരും തയ്യാറാവുന്നില്ല. കൊവിഡ് രൂക്ഷമായതോടെ മറ്റ് ജോലികളിൽ നിന്ന് നിർമ്മാണമേഖലയിലേക്ക് ചുവടുമാറിയവരും വെട്ടിലായി. നിർമ്മാണ മേഖലയിലെ പ്രതിസന്ധി മൂലം പലരും കാർഷികമേഖലയിലെ പ്രവർത്തനങ്ങളിലേക്ക് മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |