ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ഷാഹ്ദറയിൽ കൂട്ടമാനഭംഗത്തിനിരയായ യുവതിയെ ഒരു സംഘം സ്ത്രീകൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി ആക്രമിച്ചു. 20കാരിയുടെ മുടി മുറിക്കുകയും കരിഓയിൽ ഒഴിക്കുകയും ചെയ്ത ശേഷം ചെരുപ്പ് മാലയിട്ട് റോഡിലൂടെ നടത്തിക്കുകയും മർദ്ദിക്കുകയും ചെയ്തു.
ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ അക്രമത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തതോടെയാണ് ക്രൂരത പുറം ലോകമറിഞ്ഞത്.
അനധികൃത മദ്യവില്പനക്കാർ സ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത് ചെരുപ്പ് മാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നാണ് സ്വാതി മാലി വാളിന്റെ ട്വീറ്റ്.
ലൈംഗികാതിക്രമത്തിന് കാരണം വ്യക്തി വൈരാഗ്യമാണെന്നും സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തെന്നും ഡെപ്യൂട്ടി കമ്മീഷണർ ആർ.സത്യസുന്ദരം പറഞ്ഞു.
യുവതി കാരണം ഒരു ആൺകുട്ടി ആത്മഹത്യ ചെയ്തെന്നാരോപിച്ച് അയാളുടെ ബന്ധുക്കളടക്കം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു. നവംബറിലാണ് ആൺകുട്ടി ആത്മഹത്യ ചെയ്‌തത്. പിന്നാലെ യുവതി പ്രദേശം വിട്ട് വാടകയ്ക്ക് മറ്റൊരിടത്ത് താമസിക്കുകയായിരുന്നു. ആൺകുട്ടിയുടെ ബന്ധു യുവതിയെ കണ്ടെത്തയതിനെ തുടർന്നാണ് ക്രൂരമായ ആക്രമണം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |