മലപ്പുറം: പറപ്പൂർ ഇല്ലിപ്പിലാക്കലിൽ വാക്ക് തർക്കത്തിനിടയിൽ മദ്ധ്യവയസ്കനെ ക്രൂരമായി ആക്രമിച്ച മകനും പിതാവും അറസ്റ്റിൽ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ (56) കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പടിക്കതൊടി വീട്ടിൽ സുഹൈലിനെയും, പിതാവ് സിദ്ദീഖിനെയുമാണ് കൊലപാതക കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
പറപ്പൂർ ഇല്ലിപ്പിലാക്കൽ അങ്ങാടിയിൽ വച്ച് സുഹൈൽ എന്നയാളും റഷീദ് എന്നയാളും തമ്മിൽ ശനിയാഴ്ച്ച രാത്രിയുണ്ടായ വാക്കുതർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. ഇരുവരുടേയും തർക്കത്തിൽ ഇടപെട്ട ഇബ്രാഹിം രണ്ട് പേരേയും മാറ്റി നിറുത്തുകയായിരുന്നു. ഇതിൽ പ്രകോപിതനായ സുഹൈൽ ഇബ്രാഹിമിനെ മർദ്ദിച്ചെന്നാണ് പരാതി. പിന്നാലെ സുഹൈൽ പിതാവിനെ വിളിച്ചു വരുത്തുകയും ഇരുവരും ചേർന്ന് ഇബ്രാഹിമിനെ മർദ്ദിക്കുകയും ചെയ്തു. ഇതിനിടയിൽ സുഹൈൽ ഇബ്രാഹിമിന്റെ തലയ്ക്ക് കല്ലെറിഞ്ഞതിനെ തുടർന്ന് ഇബ്രാഹിം കുഴഞ്ഞ് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിമിന് ഇതുവരെ ബോധം വന്നിട്ടില്ല. സുഹൈലിനും പിതാവിനുമെതിരെ നാട്ടുകാർ ഒപ്പ് ശേഖരണം നടത്തിയാണ് വേങ്ങര പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |