കൊല്ലം: സായാഹ്‌നശബ്ദം മാനേജിംഗ് എഡിറ്റർ പള്ളിത്തോട്ടം കൗമുദി നഗർ പരമേശ്വറിൽ എസ്.സുഗതൻ (74) അന്തരിച്ചു. ഹൃദയ സ്‌തംഭനത്തെതുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
മാദ്ധ്യമ രംഗത്തിന് പുറമേ, വാണിജ്യ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു എസ്.സുഗതൻ. പിതാവിനൊപ്പം കൊല്ലം കല്ലുപാലത്തിന് സമീപം സോംസൺ എന്ന സൈക്കിൾ വ്യാപാര സ്ഥാപനമാണ് ആദ്യം നടത്തിയിരുന്നത്. പിന്നീട് സോംസൺ അഡ്വർടൈസിംഗ് കമ്പനി ആരംഭിച്ചു. കമ്പനിയുടെ പേര് പിന്നീട് 'നവജീവൻ' എന്നാക്കി മാറ്റി.
ചെറുപ്പകാലത്ത് സിനിമ മേഖലയുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രേംനസീറിനൊപ്പം നിരവധി സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, ചേംബർ ഒഫ് കൊമേഴ്സ് ആദ്യകാല പ്രവർത്തകൻ, റീട്ടെയിൽ മർച്ചന്റ് അസോസിയേഷൻ ആദ്യകാല സെക്രട്ടറി, കൗമുദി നഗർ രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യശോദ ദേവിയാണ് ഭാര്യ. പരേതനായ സൈജു സുഗതൻ, ദിവ്യ ദീപു (മാനേജിംഗ് എഡിറ്റർ, കേരള കൗമുദി) എന്നിവർ മക്കളാണ്. കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി മരുമകനാണ്. എസ്.സുമംഗല, ഷൈലജ രവി (ഡയറക്‌ടർ, കേരള കൗമുദി), വിജയലക്ഷ്‌മി, എസ്. മോഹനൻ എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |