കൊച്ചി: ആലുവയിൽ വ്യാഴാഴ്ച രാത്രി ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് തടസപ്പെട്ട എറണാകുളം - ആലുവ വഴിയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.ഡബിൾ ലൈൻ ട്രാക്കുണ്ടായിരുന്ന ആലുവയിൽ സിംഗിൾ ലൈനിലൂടെ ട്രെയിനുകൾ വിടാനുള്ള സൗകര്യം ഒരുക്കി. നാളെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. കേടായ ട്രാക്കുകൾ ഇന്ന് വൈകിട്ട് മാറ്റിസ്ഥാപിച്ചു. അതേസമയം നാളത്തെ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റർസിറ്റിയും റദ്ദാക്കിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി 10.50നാണ് ആന്ധ്രയിലെ യെരഗുണ്ടലയിൽ നിന്ന് സിമന്റുമായി കൊല്ലത്തേക്ക് വന്ന 42 വാഗൺ ഗുഡ്സ് ട്രെയിനിന്റെ 2, 3, 4, 5 വാഗണുകൾ ഷെഡിലേക്കുള്ള ട്രാക്കിലേക്ക് മാറുന്നതിനിടെ പാളം തെറ്റിയത്. ഒരു വാഗൺ പാളംതെറ്റുകയും രണ്ടെണ്ണം ഭാഗികമായി മറിയുകയും ചെയ്തു. അപടത്തിൽപ്പെട്ട വാഗണുകൾ മാറ്റി.
അപകടത്തെ തുടർന്ന് പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ചില ട്രെയിനുകൾ എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം-കണ്ണൂർ എക്സ്പ്രസ് തുടങ്ങി 11 ട്രെയിനുകൾ പൂർണമായും റദ്ദാക്കിയത് ഇന്ന് യാത്രക്കാരെ വലച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |