വിഴിഞ്ഞം: 40 വർഷം മുൻപ് നാടുവിട്ടയാളെ കാത്ത് ഒരു കുടുംബം. 1981 ഒരു മാർച്ച് മാസത്തിലാണ് കല്ലിയൂർ പെരിങ്ങമ്മല പ്രിയ നിവാസിൽ കുഞ്ഞുകൃഷ്ണൻ - രത്നാവതി ദമ്പതികളുടെ മകൻ ബോബ കുമാർ (20) നാടുവിട്ടത്. സഹോദരന്റെ പോക്കറ്റിൽ നിന്നും 130 രൂപ എടുത്തതായി കത്ത് എഴുതി വച്ചാണ് പോയത്. എസ്.എസ്.എൽ.സി പാസ്സായ ശേഷം വീടിനു സമീപത്തെ സ്ഥാപനത്തിൽ ടൈപ്പ് റൈറ്റിംഗ് പരിശീലനവും ഡ്രൈവിംഗ് പരിശീലനവും നടത്തി വരുകയായിരുന്നു. വീട്ടിൽ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും കാണാതായ ദിവസം സന്തോഷവാനായി വീട്ടിൽ നിന്നും പോകുകയായിരുന്നുവെന്നും ഇളയ സഹോദരൻ ബിഭൂഷ് പറഞ്ഞു. പാലക്കാട് പട്ടാമ്പി പെരുമുടിയുർ എന്ന സ്ഥലത്ത് സഹോദരിയുടെ വീട്ടിൽ കുറച്ച് മാസങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാൾ എപ്പോഴെങ്കിലും മടങ്ങിവരുമെന്ന വിശ്വാസത്തിലാണ് അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ അറിവുളളവരോ 8129407222 (ബിഭൂഷ് ) എന്ന നമ്പരിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |