കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ സഹായിക്കുന്നതിന് 56 കോടി രൂപ ചെലവിൽ കാസർകോട് മുളിയാർ പഞ്ചായത്തിലെ മുതലപ്പാറയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച പുനരധിവാസ കേന്ദ്രം
തറക്കല്ലിടലിൽ ഒതുങ്ങി. 2020 ജൂലായ് മാസം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഓൺലൈനായി തറക്കല്ലിട്ടതാണ് .
മുളിയാർ പഞ്ചായത്തിലെ രണ്ടു വാർഡുകളിലായുള്ള മുതലപ്പാറയിലെ 25 ഏക്കർ സ്ഥലമാണ് ഇതിനായി സർക്കാർ ഏറ്റെടുത്തത്. വെള്ളം പോലും കിട്ടാത്ത മുതലപ്പാറയിലെ മൊട്ടക്കുന്നാണിതെന്ന് ദുരിതബാധിതർ ആരോപിച്ചിരുന്നു. പത്തുമാസം കൊണ്ട് പദ്ധതി പ്രവർത്തികമാക്കുമെന്നായിരുന്നു പ്രഖ്യാപനം..
എന്നാൽ മൊട്ടക്കുന്നുകൾ കാടുപിടിച്ചത് മിച്ചം. പ്രാരംഭ ചെലവുകൾക്കായി ബഡ്ജറ്റിൽ അനുവദിച്ച അഞ്ചു കോടി എവിടെയെന്ന് ആർക്കുമറിയില്ല.
. ദുരിതബാധിതരുടെ എണ്ണം സർക്കാർ ലിസ്റ്റിൽ 6727 ആണ്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരിൽ ഇരുന്നൂറോളം പേർ ലിസ്റ്റ് ചെയ്യാത്തവരായുമുണ്ട്. ആശ്വാസ പദ്ധതിയിലൊന്നും ഉൾപ്പെടാത്ത നിരവധി പേർ വേറെയും. എൻഡോസൾഫാൻ പുനരധിവാസത്തിന്റെ ചുമതല ഉണ്ടായിരുന്ന ഡോ. മുഹമ്മദ് അഷീൽ സെൽ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. അതിൽ തങ്ങൾ ഉന്നയിച്ച നിർദ്ദേശങ്ങൾ അട്ടിമറിച്ചെന്നും ,കുട്ടികളെ മാത്രമായി രക്ഷിതാക്കൾ സർക്കാർ സംവിധാനത്തിലേക്ക് വിട്ടുകൊടുക്കില്ലെന്നും പീഡിത ജനകീയ മുന്നണി പറഞ്ഞിരുന്നു.
പുനരധിവാസം
മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന നൂറു കുട്ടികളെ ഏറ്റെടുത്ത് പുനരധിവാസ കേന്ദ്രത്തിലേക്ക് മറ്റും.
ദുരിത ബാധിതരുടെ അമ്മമാർക്ക് വിനോദത്തിനും വിശ്രമത്തിനും ആധുനിക സൗകര്യങ്ങൾ.
നീന്തൽക്കുളവും ആമ്പൽക്കുളവും
അമ്മമാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള സൗകര്യം
ബദൽ നിർദ്ദേശം
കുട്ടികൾക്ക് പകരം നൂറു കുടുംബങ്ങളെ പുനരധിവസിപ്പിക്കണം .
കൃഷി, തൊഴിൽ, ആരോഗ്യം എന്നിവയ്ക്കായി പദ്ധതി
കുട്ടികളുടെ പഠനത്തിന് ബഡ്‌സ് സ്കൂൾ കേന്ദ്രം .
'പുനരധിവാസ പദ്ധതിയുടെ ഭാഗമാകേണ്ട നൂറുകണക്കിന് കുടുംബങ്ങൾ കാസർകോട് മേഖലയിലുണ്ട്. ദുരിത ബാധിതർക്ക് ആശ്വാസം പകരേണ്ട മുഴുവൻ പദ്ധതിയും അട്ടിമറിക്കപ്പെടുകയാണ് '.
-മുനീസ അമ്പലത്തറ,
പീഡിത ജനകീയ മുന്നണി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |