ചെന്നൈ : സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ രഹസ്യമായി മൊബൈലില്‍ പകര്‍ത്തുന്നത് ശീലമാക്കിയ ഭർത്താവിനെതിരെ പൊലീസിൽ ഭാര്യയുടെ പരാതി. തന്റെ സഹോദരിയുടേത് ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽ കണ്ടതോടെയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത് ചെന്നൈയിലെ വാഷര്‍മെന്‍പേട്ടിലാണ് സംഭവം. തുടർന്ന് ഭർത്താവ് ശേഖറിനെ പൊലീസ് അറസ്റ്റു ചെയ്തു.
കുളിമുറി ദൃശ്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതിയായ ശേഖര്‍ സ്ഥിരമായി ഫോണില്‍ പകര്‍ത്താറുണ്ട്.
താന്‍ അടുത്തുചെല്ലുമ്പോഴെല്ലാം ഭര്‍ത്താവ് ഫോണ്‍ ഓഫ് ചെയ്യുന്നതില്‍ സംശയം തോന്നിയ ഭാര്യ മൊബൈല്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ഫോണില്‍ കണ്ടതോടെ യുവതി ഞെട്ടി. ഇക്കാര്യത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്‌തെങ്കിലും ആദ്യ പ്രതി ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ തെളിവുകള്‍ സഹിതം കാണിച്ച് ചോദ്യം ആവര്‍ത്തിച്ചതോടെ ഭര്‍ത്താവ് കാര്യങ്ങളെല്ലാം ഭാര്യയോടെ തുറന്നുപറയുകയായിരുന്നു. സ്ത്രീകള്‍ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്തിയതെന്ന് ഇയാള്‍ ഭാര്യയോട് സമ്മതിച്ചു. ഇതിനുശേഷമാണ് യുവതി പരാതി നല്‍കാന്‍ തീരുമാനിച്ചത്. സമീപവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ത്രീകളുടെ രഹസ്യ വീഡിയോ പ്രതി പകര്‍ത്തിയിട്ടുണ്ടെന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |