നെടുമ്പാശേരി: തുടർച്ചയായി ലാഭത്തിലായിരുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എറണാകുളം അത്താണിയിലെ കേരള അഗ്രോ മെഷീനറി കോർപ്പറേഷനും കൊവിഡിൽ പ്രതിസന്ധിയിലേക്ക് വീണു. സർക്കാർ അനുവദിച്ച അഞ്ചുകോടി രൂപ വായ്‌പയാണ് ഇപ്പോൾ കമ്പനിയുടെ അത്താണി! ഒമ്പതര ശതമാനമാണ് പലിശ.
മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ടില്ലറുകൾ കയറ്റുമതി ചെയ്‌തിരുന്ന കാംകോയ്ക്ക് കൊവിഡിൽ ഓർഡറുകൾ കുറഞ്ഞതാണ് തിരിച്ചടി. കൂടുതൽ ഓർഡറുകൾ നൽകിയിരുന്ന അസാമിലെ ഒരുസ്ഥാപനം കൊവിഡിൽ പൂട്ടിയതും ക്ഷീണമായി. സ്‌പെയർപാർട്സുകളുടെ കുറവും വലയ്ക്കുകയാണെന്ന് മാനേജ്‌മെന്റ് പറയുന്നു.
വലിയ ശമ്പളത്തിന് ഇന്റർവ്യൂ
കമ്പനി പ്രതിസന്ധിയിലാണെങ്കിലും ഉയർന്ന ശമ്പളത്തിൽ മാനേജ്‌മെന്റ്‌വിഭാഗം ജീവനക്കാരെ നിയമിക്കാൻ കഴിഞ്ഞദിവസം ഇന്റേണൽ ഇന്റർവ്യൂ നടത്തിയതിനെതിരെ തൊഴിലാളികളുടെ പ്രതിഷേധമുണ്ട്. വിരമിച്ച ഒരു ഉദ്യോഗസ്ഥന് മുൻകാല പ്രാബല്യത്തോടെ പ്രമോഷനും ആനുകൂല്യവും നൽകാനും ശ്രമമുണ്ടെന്ന് അവർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |