വാഷിംഗ്ടൺ : റഷ്യൻ യുക്രെയിൻ യുദ്ധം രൂക്ഷമാവുമ്പോൾ കിട്ടിയ അവസരത്തിൽ തന്റെ രാഷ്ട്രീയ ശത്രുവിനെ ആക്രമിക്കാൻ ശ്രമിക്കുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ്. റഷ്യൻ പ്രസിഡന്റ് പുടിൻ അമേരിക്കൻ പ്രസിഡന്റിനെ ചെണ്ടപോലെയാക്കി കളിക്കുന്നുന്നെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. ബൈഡനെ കുറ്റപ്പെടുത്തുന്നതിനൊപ്പം റഷ്യയെ വിമർശിക്കുവാനും ഇക്കുറി ട്രംപ് തയ്യാറായി. റഷ്യയുടെ യുക്രെയിൻ അധിനിവേശം ഭയാനകമാണെന്നും, യുദ്ധകെടുതി വേദനാജനകമാണെന്നും ട്രംപ് വിശദീകരിച്ചു. കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ പങ്കെടുക്കവേയാണ് ട്രംപ് ബൈഡനെ വിമർശിച്ചത്.
'യുക്രെയ്നിനെതിരായ റഷ്യൻ ആക്രമണം ഭയാനകമാണ്. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്, ക്രൂരവുമാണ്. യുക്രെയ്നിലെ ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു,' ഫ്‌ളോറിഡയിൽ നടന്ന പരിപാടിയിൽ ട്രംപ് പ്രസംഗിച്ചു. യുക്രെയിൻ പ്രസിഡന്റ് വോലോഡ്മിർ സെലെൻസ്‌കി ധീരനാണ്, പുടിൻ ഒരു ഡ്രം പോലെ ബൈഡനെ കളിക്കുന്നത് കാണുന്നത് അത്ര മനോഹരമായ കാഴ്ചയല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യ യുക്രെയിൻ യുദ്ധം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ സ്വതന്ത്രം ഭൂപ്രദേശമായി പ്രഖ്യാപിച്ച പുടിന്റെ തീരുമാനത്തെ 'പ്രതിഭയുടെ' നീക്കമായി ട്രംപ് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ് ഇപ്പോഴത്തെ ട്രംപിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |