സിയോൾ: റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന് പ്രധാന കാരണം യുഎസ് ആണെന്ന് ഉത്തര കൊറിയ. റഷ്യ-യുക്രെയിൻ യുദ്ധത്തിൽ ഉത്തര കൊറിയയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. റഷ്യക്കെതിരെയുള്ള വിമർശനങ്ങളെ പ്രതിരോധിച്ചാണ് ഉത്തര കൊറിയ പ്രതികരിച്ചത്.
'യുക്രെയിൻ പ്രതിസന്ധിയുടെ പ്രധാനകാരണം യുഎസിന്റെ ഏകപക്ഷീയ നിലപാടുകളാണ്. ' കഴിഞ്ഞ ദിവസം കൊറിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. യുക്രെയിൻ പിടിച്ചടക്കാൻ സൈന്യത്തെ അയച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ലോകം വിമർശിക്കുന്നതിനിടെയാണ് അനുകൂല നിലപാടുമായി കിം ജോങ് ഉൻ ഭരണകൂടം രംഗത്തെത്തിയത്.
മറ്റ് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കും പുടിനുമെതിരെ ഉപരാധങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ യുദ്ധത്തിൽ നിന്നും പിന്മാറുമെന്ന യാതൊരു സൂചനയും റഷ്യയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. യുക്രെയിനിലെ നിലവിലെ അവസ്ഥയ്ക്ക് കാരണം യുഎസ് ആണെന്ന് പറഞ്ഞ് റഷ്യയെ ന്യായീകരിക്കുകയാണ് ഉത്തര കൊറിയ. സുരക്ഷയ്ക്കായി റഷ്യയ്ക്ക് ന്യായമായ നടപടികളെടുക്കാമെന്നും കുറിപ്പിൽ പറയുന്നു. ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും യുഎസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |