SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.16 PM IST

കേദാർനാഥന് മഹാശിവരാത്രി പൂജ ഓഖി മഠിൽ

kedar

ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന കേദാർനാഥ് ഇന്ത്യയിലെ ഹിന്ദു മതവിശ്വാസികളുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. രുദ്ര പ്രയാഗ് ജില്ലയിൽ മന്ദാകിനി നദിക്ക് സമീപമാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. 12 ജ്യോതിർലിംഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കേദാർനാഥ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3584 മീറ്റർ ഉയരത്തിലുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിശൈത്യമായതിനാൽ ഈ ക്ഷേത്രം വർഷത്തിൽ ഏപ്രിൽ അവസാനം മുതൽ നവംബർ വരെയാണ് ഭക്തർക്ക് തുറന്ന് കൊടുക്കുന്നത്.
ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിംബം ആവാഹിച്ച് അമ്പത് കിലോമീറ്റർ അകലെയുള്ള ഓഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ നടത്താറുള്ളത്. മഹാശിവരാത്രി കാലത്തും കേദാർനാഥ് ക്ഷേത്രം അടഞ്ഞു തന്നെയാണ് കിടക്കുക. കേദാർനാഥ് ക്ഷേത്രം എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കുന്നത് ശിവരാത്രി ദിവസമായ ഇന്ന് പുലർച്ചെയായിരിക്കും. പണ്ഡിതന്മാരും ക്ഷേത്രഭാരവാഹികളും ചേർന്നാണ് തീയതി തീരുമാനിക്കുക. ഓഖിമഠിലെ പൂജാ ബിംബത്തിലാണ് കേദാർനാഥനുള്ള പൂജകളെല്ലാം നടത്തുക. മഹാരുദ്രാഭിഷേകമാണ് ഇതിൽ പ്രധാനം. പുലർച്ചെ അഞ്ച് മുതൽ ഒമ്പത് വരെയാണ് മഹാരുദ്രാഭിഷേകം. തുടർന്ന് യാമപൂജകൾ നടക്കും. രാത്രി ഒരു മണിക്കുള്ള യാമപൂജയാണ് അതിവിശേഷം. യാമപൂജ കൂടാതെ വൈകിട്ട് നാലു പ്രകാരത്തിലുള്ള പൂജകളും കേഥാർനാഥനായി നടക്കും. കഠിനമായ വ്രതം അനുഷ്ഠിച്ചാണ് ഭക്തർ മഹാശിവരാത്രി നാളിൽ മഹാദേവനെ പൂജിക്കുന്നത്. ശിവരാത്രിയുടെ തലേദിവസം തന്നെ വ്രതം ആരംഭിക്കും. സന്ധ്യാനേരം ആരംഭിച്ചുകഴിഞ്ഞാൽ വെള്ളം മാത്രമാകും ഭക്ഷണം. പിറ്റേന്ന് ശിവരാത്രി യാമപൂജയുടെ പ്രസാദം സ്വീകരിക്കുന്നത് വരെ ജലപാനം മാത്രം. കേദാർനാഥിൽ പ്രധാനമായും ഒരു യാമപൂജ മാത്രമാണുള്ളത്. ആ സമയമത്രയും ഭക്തർ പഞ്ചാക്ഷരി മന്ത്രം ജപിച്ചുകൊണ്ടേയിരിക്കും. അതിപുരാതനമായ ദേവസ്ഥാനമാണ് കേഥാർനാഥ്. ചതുരാകൃതിയിലുള്ള അടിത്തറയിൽ വലിയ ശിലാഫലകങ്ങൾ ഉപയോഗിച്ചാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ശിവവാഹനമായ നന്ദിയുടെ വിഗ്രഹം ക്ഷേത്രത്തിനു പുറത്ത്, ക്ഷേത്രപാലകനെന്ന പോലെ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം.
തീർത്ഥാടകർ പ്രാർത്ഥിക്കുന്ന സ്ഥലത്തെ ഗർഭഗൃഹ എന്നാണ് വിളിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളും പൂജകളും നടത്താനായി ഒരു മണ്ഡപവും ഇവിടെയുണ്ട്. വർഷം തോറും പതിനായിരങ്ങളാണ് തീർത്ഥാടനത്തിനായി ഇവിടെയെത്തുന്നത്. ഹിമാലയത്തിലേക്കുള്ള റോഡുകളും നദികളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഏതെങ്കിലും നദിയുടെ തീരം പറ്റി നിർമ്മിച്ചതാണ് ഹിമാലയത്തിലേക്കുള്ള മിക്ക റോഡുകളും. ഋഷികേശിൽ നിന്ന് ഒരു പകൽ യാത്ര ചെയ്താൽ വാഹന മാർഗം എത്തിച്ചേരാവുന്ന അവസാന സ്ഥലമായ ഗൗരികുണ്ഡിലെത്താം. ഋഷികേശിൽ നിന്ന് 212 കിലോമീറ്ററാണ് ഗൗരികുണ്ഡിലേക്കുള്ളത്. പർവതങ്ങളുടെ താഴ്‌വരയിലാണ് ഗൗരികുണ്ഡ്. ഗൗരികുണ്ഡിലെ ഉരുക്കുപാലം കഴിഞ്ഞ് രണ്ടോ മൂന്നോ കിലോമീറ്റർ കൂടി വാഹനത്തിൽ പോകാം. ശേഷം കാൽനടയാത്ര തുടരാം. അവിടെ നിന്ന് 16 കിലോമീറ്റർ പർവതപാത താണ്ടിയാലാണ് കേദാർനാഥിലെത്താൻ സാധിക്കുക. ഇവിടെ നടന്ന് കയറാൻ സാധിക്കാത്തവരെ കാത്ത് കുതിരത്താവളം ഉണ്ട്. കൂടാതെ ഹെലികോപ്‌ടർ സൗകര്യവും തീർത്ഥാടകരെ കൂട്ടകളിൽ കയറ്റിക്കൊണ്ടു പോകുന്നവരെയും കാണാൻ സാധിക്കും. ഏകദേശം ആറുമണിക്കൂർ കൊണ്ട് കേദാർനാഥിലെത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KEDARNATH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.