കൊച്ചി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇടുക്കി സ്വദേശി ജോസിന്റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഹർജിക്കാരന്റെ പട്ടയം റദ്ദാക്കിയിട്ടില്ലെങ്കിൽ തുടർനടപടി സ്വീകരിക്കരുതെന്ന് ഇടക്കാല ഉത്തരവും നൽകി.
ഈ പട്ടയങ്ങളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വിവരങ്ങൾ ബോധിപ്പിക്കണം. അന്വേഷിച്ച രീതികൾ വ്യക്തമാക്കണം. 530 രവീന്ദ്രൻ പട്ടയങ്ങൾ എന്തു ചെയ്യാനാണ് തീരുമാനം, നിയമവിരുദ്ധ പട്ടയങ്ങൾക്ക് ആരാണ് ഉത്തരവാദി, എങ്ങനെയാണ് ഇവ തയ്യാറാക്കിയത് തുടങ്ങിയവ അറിയിക്കണം. ഹർജി മാർച്ച് 18ന് പരിഗണിക്കും. കഴിഞ്ഞ 23നാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ നടപടി ആരംഭിച്ചത്. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ വില്ലേജുകളിൽ ഇത്തരം പട്ടയമുള്ള 37 പേരെ കേൾക്കുന്നതിനായി മാർച്ച് അഞ്ചിന് ആദ്യ ഹിയറിംഗ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |