SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.18 AM IST

കാർഷിക വിളകൾക്ക് നഗരച്ചന്തം

urban
പത്തനംതിട്ടയിൽ ഈ മാസം ഉദ്ഘാടനം നടത്താനിരിക്കുന്ന നഗര ചന്ത

പത്തനംതിട്ട : മുനിസിപ്പാലിറ്റികളിലെ കുടുംബശ്രീ സംഘങ്ങൾ കൃഷിചെയ്ത കാർഷിക വിളകൾ വിൽക്കാൻ നഗരച്ചന്ത എന്ന പേരിൽ അർബൻ വെജിറ്റബിൾ കിയോസ്കുകൾ തുടങ്ങുന്നു. കുടുംബശ്രീ സംഘങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ നഗരപ്രദേശങ്ങളിൽ വിപണനം നടത്തുക, മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുക, വിഷരഹിത പച്ചക്കറികൾ നഗരവാസികൾക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിറുത്തിയാണ് നഗരച്ചന്ത സ്ഥാപിക്കുന്നത്. കുടുംബശ്രീ കർഷകർക്കും മറ്റുകർഷകർക്കും നഗരച്ചന്തയിൽ കാർഷിക വിളകൾ വിൽക്കാം. ഇവയുടെ പ്രവർത്തനവും ചുമതലയും അതാത് അർബൻ സി ഡി എസുകൾക്കായിരിക്കും. നഗരച്ചന്തയുടെ നടത്തിപ്പ് താൽപര്യമുള്ള കൃഷി സംഘങ്ങളെ ഏൽപ്പിക്കാം.

ജില്ലാമിഷന്റെ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ മുടക്കിയാണ് കിയോസ്ക് നിർമ്മിക്കുന്നത്. കിയോസ്കിന്റെ പ്രവർത്തനത്തിനും അനുബന്ധഫണ്ടിനുമായി 86,000 രൂപ വരെ റിവോൾവിംഗ് ഫണ്ടായി സി.ഡി.എസിന് നൽകാം.

സംസ്ഥാനമിഷനിൽ നിന്ന് ലഭ്യമാകുന്ന തുക നഗരച്ചന്ത നിർമ്മിക്കുന്ന അർബൻ സിഡിഎസിന് നൽകിയാലും അവയുടെ മേൽനോട്ടച്ചുമതല ജില്ലാ മിഷനാണ്. കുടുംബശ്രീ വെബ് സൈറ്റിലെ മോണിറ്ററിംഗ് ടേബിളിൽ അർബൻ വെജിറ്റബിൾ സംബന്ധിച്ച വിവരങ്ങൾ കൃത്യതയോടെ അപ്ഡേറ്റ് ചെയ്യാൻ ബ്ലോക്ക് കോർഡിനേറ്ററും ജില്ലാ പ്രോഗ്രാം മാനേജരും ശ്രദ്ധിക്കണം.

ഓരോ മാസത്തിന്റെയും ആരംഭത്തിൽ കിയോസ്കിന്റെ പ്രവർത്തനം സംബന്ധിച്ചും ഉൽപന്നങ്ങളുടെ ലഭ്യതയെപ്പറ്റിയും കൃത്യമായ രൂപരേഖ മാനേജ്മെന്റ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ച് അംഗീകാരം നേടണം. എല്ലാദിവസവും പ്രവർത്തനം ഉണ്ടാകും.

കിയോസ്കുകളുടെ സുഗമമായ നടത്തിപ്പിനായി ഒരു മാനേജ്മെന്റ് സമിതി രൂപീകരിക്കണം. ഈ സമിതിയിൽ മെമ്പർസെക്രട്ടറി, സി.ഡി.എസ് ചെയർപേഴ്സൺ, കാർഷിക ഉപസമിതി കൺവീനർ, കാർഷിക വിഭാഗം അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ, ജില്ലാ പ്രോഗ്രാം മാനേജർ ബ്ലോക്ക് കോർഡിനേറ്റർ എന്നിവർ അംഗങ്ങളായിരിക്കണം.

ജില്ലയിലെ നഗരച്ചന്തകൾ

പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ കുമ്പഴയിൽ നഗരച്ചന്ത പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പുതിയ നഗരച്ചന്ത ഈ മാസം ഉദ്ഘാടനംചെയ്യും. പന്തളത്ത് ചിറമുടിയിൽ നഗരച്ചന്തയ്ക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എൻജിനീയർമാർ സ്ഥലപരിശോധന നടത്തിവരികയാണ്. തിരുവല്ലയിൽ വൈ.എം.സി.എ ജംഗ്ഷനിലാണ് നഗരച്ചന്ത വരുന്നത്. അടൂരിൽ നഗരച്ചന്ത ഇല്ല.

ജില്ലാമിഷന്റെ ഫണ്ടിൽ നിന്ന്

രണ്ട് ലക്ഷം രൂപ ചെലവിട്ടാണ്

കിയോസ്ക്ക് നിർമ്മാണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.