നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുദേവൻ ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് നെയ്യാറ്റിൻകര നഗരസഭയുടെ ആഭിമുഖ്യത്തിൽ തീർത്ഥാടന വിനോദ സഞ്ചാര പദ്ധതി യാഥാർത്ഥ്യമാവുന്നു. നെയ്യാറിൻ തീരത്ത് ഗുരുദേവൻ വിശ്രമിച്ചിരുന്ന ഗുഹയും, പ്രതിഷ്ഠയ്ക്കായി ശിവലിംഗം മുങ്ങിയെടുത്ത ശങ്കരൻകുഴിയും ഉൾപ്പെടുത്തിയാണ് പദ്ധതി. അരുവിപ്പുറത്തെ നെയ്യാറിൻ തീരം സംരക്ഷിക്കുന്നതിന്റെ പ്രാരംഭ നടപടിയായി 4.50 ലക്ഷം രൂപ ചെലവിൽ പാർശ്വഭിത്തിയുടെയും പടിക്കെട്ടുകളുടെയും പണി പുരോഗമിക്കുന്നു.
ആദ്യഘട്ട നിർമ്മാണത്തിന് ഒന്നരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. നെയ്യാറ്റിൻകരയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ നെയ്യാർ വരമൊഴി ചെയർമാൻ അജയൻ അരുവിപ്പുറത്തിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ ആശയവും രൂപകല്പനയും നടത്തിയത്.ഗുരുദേവൻ തപസിരുന്ന കൊടിതൂക്കി മലയിലെ ഗുഹയുടെ സംരക്ഷണത്തിനുള്ള നിർമ്മാണ പ്രവൃത്തികളും ലക്ഷ്യമിടുന്നുണ്ട്.പദ്ധതിയുടെ രൂപരേഖ പൊതുമരാമത്ത് മന്ത്രി പി.എ .മുഹമ്മദ് റിയാസിന് സമർപ്പിച്ചതായി നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |