തൃശൂർ : പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ഇന്ന് മഹാശിവരാത്രി ആഘോഷം. ശിവക്ഷേത്രങ്ങളിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായി. വടക്കുന്നാഥ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നെയ്യഭിഷേകത്തോടെ ചടങ്ങുകൾ ആരംഭിക്കും. എഴിന് 1001 കതിനവെടികൾ മുഴങ്ങും. പഞ്ചവാദ്യവും നടക്കും. വൈകീട്ട് മൂന്നിന് മതിൽക്കകത്ത് കൂത്ത്, വൈകീട്ട് ആറിന് ലക്ഷദീപം തെളിക്കൽ, ഒമ്പതിന് തായമ്പക എന്നിവ നടക്കും. പുലർച്ചെ ഒന്നിന് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന 10 ദേവീദേവൻമാർ അശോകേശ്വരം തേവരുടെ നായകത്വത്തിൽ വടക്കുന്നാഥനിൽ കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുക്കും. തുടർന്ന് തൃപ്പുക. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് ബോധാനന്ദ സ്വാമി ആശ്രമത്തിൽ നിന്ന് ഒരാന പുറത്ത് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. പഞ്ചവാദ്യം,മേളം എന്നിവ അകമ്പടിയാകും. നാളെ പുലർച്ചെ ക്ഷേത്രം മേൽശാന്തി രമേഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും.
അശോകേശ്വരം ക്ഷേത്രത്തിൽ ഇന്ന് രാവിലെ 9.15 ന് ശീവേലി എഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം, വൈകീട്ട് 6.15 ന് കേളി, എഴിന് തായമ്പക, രാത്രി 10.30 ന് വടക്കും . വിളക്കാചാരത്തിന് തിരുവമ്പാടി ഭഗവതിയുടെ അകമ്പടിയോടെ വടക്കുന്നാഥനിലേക്ക് എഴുന്നള്ളിപ്പ്. കൂർക്കഞ്ചേരി കീഴ്തൃക്കോവിൽ ക്ഷേത്രത്തിൽ നാളെ രാവിലെ ഉപപൂജ, വൈകീട്ട് അഞ്ചിന് പഞ്ചാരി മേളം,ഏഴിന് നൃത്തനൃത്ത്യങ്ങൾ,നാമജപം എന്നിവ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |